Back to Surah List

سورة المدثر

അങ്കി ധരിച്ചവൻ

56 -- വചനങ്ങൾ


بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ

74:1

يَا أَيُّهَا الْمُدَّثِّرُ

പുതച്ചു മൂടിയവനേ!

74:2

قُمْ فَأَنذِرْ

എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക.

74:3

وَرَبَّكَ فَكَبِّرْ

നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക.

74:4

وَثِيَابَكَ فَطَهِّرْ

നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.

74:5

وَالرُّجْزَ فَاهْجُرْ

അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക.

74:6

وَلَا تَمْنُن تَسْتَكْثِرُ

കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്.

74:7

وَلِرَبِّكَ فَاصْبِرْ

നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക.

74:8

فَإِذَا نُقِرَ فِي النَّاقُورِ

പിന്നെ കാഹളം ഊതപ്പെട്ടാല്‍.

74:9

فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ

അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും.

74:10

عَلَى الْكَافِرِينَ غَيْرُ يَسِيرٍ

സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം!

74:11

ذَرْنِي وَمَنْ خَلَقْتُ وَحِيدًا

ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക.

74:12

وَجَعَلْتُ لَهُ مَالًا مَّمْدُودًا

നാമവന് ധാരാളം ധനം നല്‍കി.

74:13

وَبَنِينَ شُهُودًا

എന്തിനും പോന്ന മക്കളെയും.

74:14

وَمَهَّدتُّ لَهُ تَمْهِيدًا

അവനാവശ്യമായ സൌകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു.

74:15

ثُمَّ يَطْمَعُ أَنْ أَزِيدَ

എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു.

74:16

كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا

ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു.

74:17

سَأُرْهِقُهُ صَعُودًا

വൈകാതെ തന്നെ നാമവനെ ക്ളേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും.

74:18

إِنَّهُ فَكَّرَ وَقَدَّرَ

അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു.

74:19

فَقُتِلَ كَيْفَ قَدَّرَ

അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്?

74:20

ثُمَّ قُتِلَ كَيْفَ قَدَّرَ

വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്.

74:21

ثُمَّ نَظَرَ

പിന്നെ അവനൊന്നു നോക്കി.

74:22

ثُمَّ عَبَسَ وَبَسَرَ

എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു.

74:23

ثُمَّ أَدْبَرَ وَاسْتَكْبَرَ

പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു.

74:24

فَقَالَ إِنْ هَـٰذَا إِلَّا سِحْرٌ يُؤْثَرُ

എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല.

74:25

إِنْ هَـٰذَا إِلَّا قَوْلُ الْبَشَرِ

ഇത് വെറും മനുഷ്യവചനം മാത്രം.

74:26

سَأُصْلِيهِ سَقَرَ

അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും.

74:27

وَمَا أَدْرَاكَ مَا سَقَرُ

നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം?

74:28

لَا تُبْقِي وَلَا تَذَرُ

അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല.

74:29

لَوَّاحَةٌ لِّلْبَشَرِ

അത് തൊലി കരിച്ചുകളയും.

74:30

عَلَيْهَا تِسْعَةَ عَشَرَ

അതിന്റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട്.

74:31

وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ ۙ وَلِيَقُولَ الَّذِينَ فِي قُلُوبِهِم مَّرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَـٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَن يَشَاءُ وَيَهْدِي مَن يَشَاءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِيَ إِلَّا ذِكْرَىٰ لِلْبَشَرِ

നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്; വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗബാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്ബോധനമല്ലാതൊന്നുമല്ല.

74:32

كَلَّا وَالْقَمَرِ

നിസ്സംശയം, ചന്ദ്രനാണ് സത്യം.

74:33

وَاللَّيْلِ إِذْ أَدْبَرَ

രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍.

74:34

وَالصُّبْحِ إِذَا أَسْفَرَ

പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍.

74:35

إِنَّهَا لَإِحْدَى الْكُبَرِ

നരകം ഗൌരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച.

74:36

نَذِيرًا لِّلْبَشَرِ

മനുഷ്യര്‍ക്കൊരു താക്കീതും!

74:37

لِمَن شَاءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ

നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്.

74:38

كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ

ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്.

74:39

إِلَّا أَصْحَابَ الْيَمِينِ

വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ.

74:40

فِي جَنَّاتٍ يَتَسَاءَلُونَ

അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും,

74:41

عَنِ الْمُجْرِمِينَ

കുറ്റവാളികളോട്:

74:42

مَا سَلَكَكُمْ فِي سَقَرَ

"നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?”

74:43

قَالُوا لَمْ نَكُ مِنَ الْمُصَلِّينَ

അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല.

74:44

وَلَمْ نَكُ نُطْعِمُ الْمِسْكِينَ

"അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല.

74:45

وَكُنَّا نَخُوضُ مَعَ الْخَائِضِينَ

"പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു.

74:46

وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ

"പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു.

74:47

حَتَّىٰ أَتَانَا الْيَقِينُ

"മരണം ഞങ്ങളില്‍ വന്നെത്തുംവരെ.”

74:48

فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ

അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല.

74:49

فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ

എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ്.

74:50

كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ

വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍ --

74:51

فَرَّتْ مِن قَسْوَرَةٍ

സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന.

74:52

بَلْ يُرِيدُ كُلُّ امْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً

അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്.

74:53

كَلَّا ۖ بَل لَّا يَخَافُونَ الْآخِرَةَ

ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം.

74:54

كَلَّا إِنَّهُ تَذْكِرَةٌ

അറിയുക! ഉറപ്പായും ഇത് ഒരുദ്ബോധനമാണ്.

74:55

فَمَن شَاءَ ذَكَرَهُ

അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതോര്‍ക്കട്ടെ.

74:56

وَمَا يَذْكُرُونَ إِلَّا أَن يَشَاءَ اللَّهُ ۚ هُوَ أَهْلُ التَّقْوَىٰ وَأَهْلُ الْمَغْفِرَةِ

അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ.