Back to Surah List

سورة القيامة

മരിച്ചവരുടെ ഉയിർപ്പ്

40 -- വചനങ്ങൾ


بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ

75:1

لَا أُقْسِمُ بِيَوْمِ الْقِيَامَةِ

ഉയിര്‍ത്തെഴുന്നേല്‍പ് നാളുകൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു.

75:2

وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ

കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെ ക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.

75:3

أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ

മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്?

75:4

بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ

എന്നാല്‍, നാം അവന്റെ വിരല്‍ത്തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്.

75:5

بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ

എന്നിട്ടും മനുഷ്യന്‍ തന്റെ വരുംകാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു.

75:6

يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ

ഈ ഉയിര്‍ത്തെഴുന്നേല്പു ദിനം എന്നാണെന്ന് അവന്‍ ചോദിക്കുന്നു.

75:7

فَإِذَا بَرِقَ الْبَصَرُ

കണ്ണ് അഞ്ചിപ്പോവുകയും,

75:8

وَخَسَفَ الْقَمَرُ

ചന്ദ്രന്‍ കെട്ടുപോവുകയും,

75:9

وَجُمِعَ الشَّمْسُ وَالْقَمَرُ

സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍.

75:10

يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ

അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്.

75:11

كَلَّا لَا وَزَرَ

ഇല്ല! ഒരു രക്ഷയുമില്ല.

75:12

إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ

അന്ന് നിന്റെ നാഥന്റെ മുന്നില്‍ തന്നെ ചെന്നു നില്‍ക്കേണ്ടിവരും.

75:13

يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ

അന്നാളില്‍ മനുഷ്യന്‍ താന്‍ ചെയ്യരുതാത്തത് ചെയ്തതിനെ സംബന്ധിച്ചും ചെയ്യേണ്ടത് ചെയ്യാത്തതിനെപ്പറ്റിയും അറിയുന്നു.

75:14

بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ

എന്നല്ല, അന്ന് മനുഷ്യന്‍ തനിക്കെതിരെ തന്നെ തെളിവായിത്തീരുന്നു.

75:15

وَلَوْ أَلْقَىٰ مَعَاذِيرَهُ

അവന്‍ എന്തൊക്കെ ഒഴികഴിവു സമര്‍പ്പിച്ചാലും ശരി.

75:16

لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ

ഖുര്‍ആന്‍ പെട്ടെന്ന് മനഃപാഠമാക്കാനായി നീ നാവു പിടപ്പിക്കേണ്ടതില്ല.

75:17

إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ

അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാണ്.

75:18

فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ

അങ്ങനെ നാം ഓതിത്തന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക.

75:19

ثُمَّ إِنَّ عَلَيْنَا بَيَانَهُ

തുടര്‍ന്നുള്ള അതിന്റെ വിശദീകരണവും നമ്മുടെ ചുമതല തന്നെ.

75:20

كَلَّا بَلْ تُحِبُّونَ الْعَاجِلَةَ

എന്നാല്‍ അങ്ങനെയല്ല; നിങ്ങള്‍ താല്‍ക്കാലിക നേട്ടം കൊതിക്കുന്നു.

75:21

وَتَذَرُونَ الْآخِرَةَ

പരലോകത്തെ അവഗണിക്കുകയും ചെയ്യുന്നു.

75:22

وُجُوهٌ يَوْمَئِذٍ نَّاضِرَةٌ

അന്ന് ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും.

75:23

إِلَىٰ رَبِّهَا نَاظِرَةٌ

തങ്ങളുടെ നാഥനെ നോക്കിക്കൊണ്ടിരിക്കുന്നവയും.

75:24

وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ

മറ്റു ചില മുഖങ്ങളന്ന് കറുത്തിരുണ്ടവയായിരിക്കും.

75:25

تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ

തങ്ങളുടെ മേല്‍ വന്‍ വിപത്ത് വന്നു വീഴാന്‍ പോവുകയാണെന്ന് അവ അറിയുന്നു.

75:26

كَلَّا إِذَا بَلَغَتِ التَّرَاقِيَ

മാത്രമല്ല; ജീവന്‍ തൊണ്ടക്കുഴിയിലെത്തുകയും,

75:27

وَقِيلَ مَنْ ۜ رَاقٍ

മന്ത്രിക്കാനാരുണ്ട് എന്ന ചോദ്യമുയരുകയും,

75:28

وَظَنَّ أَنَّهُ الْفِرَاقُ

ഇത് തന്റെ വേര്‍പാടാണെന്ന് മനസ്സിലാവുകയും,

75:29

وَالْتَفَّتِ السَّاقُ بِالسَّاقِ

കണങ്കാലുകള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന് കെട്ടിപ്പിണയുകയും ചെയ്യുമ്പോള്‍.

75:30

إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ

അതാണ് നിന്റെ നാഥങ്കലേക്ക് നയിക്കപ്പെടുന്ന ദിനം.

75:31

فَلَا صَدَّقَ وَلَا صَلَّىٰ

എന്നാല്‍ അവന്‍ സത്യമംഗീകരിച്ചില്ല. നമസ്കരിച്ചതുമില്ല.

75:32

وَلَـٰكِن كَذَّبَ وَتَوَلَّىٰ

മറിച്ച്, നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.

75:33

ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ

എന്നിട്ട് അഹങ്കാരത്തോടെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി.

75:34

أَوْلَىٰ لَكَ فَأَوْلَىٰ

അതുതന്നെയാണ് നിനക്ക് ഏറ്റം പറ്റിയതും ഉചിതവും.

75:35

ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ

അതെ, അതുതന്നെയാണ് നിനക്കേറ്റം പറ്റിയതും ഉചിതവും.

75:36

أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى

മനുഷ്യന്‍ കരുതുന്നോ; അവനെ വെറുതെയങ്ങ് വിട്ടേക്കുമെന്ന്?

75:37

أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ

അവന്‍, തെറിച്ചു വീണ നിസ്സാരമായ ഒരിന്ദ്രിയകണം മാത്രമായിരുന്നില്ലേ?

75:38

ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ

പിന്നെയത് ഭ്രൂണമായി. അനന്തരം അല്ലാഹു അവനെ സൃഷ്ടിച്ചു സംവിധാനിച്ചു.

75:39

فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ

അങ്ങനെ അവനതില്‍ നിന്ന് ആണും പെണ്ണുമായി ഇണകളെ ഉണ്ടാക്കി.

75:40

أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ

അതൊക്കെ ചെയ്തവന്‍ മരിച്ചവരെ വീണ്ടും ജീവിപ്പിക്കാന്‍ പോന്നവനല്ലെന്നോ?