Quran in Malayalam
50 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ وَالْمُرْسَلَاتِ عُرْفًا
തുടര്‍ച്ചയായി അയക്കപ്പെടുന്നവ സത്യം.
فَالْعَاصِفَاتِ عَصْفًا
പിന്നെ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നവ സത്യം.
وَالنَّاشِرَاتِ نَشْرًا
പരക്കെപരത്തുന്നവ സത്യം.
فَالْفَارِقَاتِ فَرْقًا
പിന്നെ അതിനെ വേര്‍തിരിച്ച് വിവേചിക്കുന്നവ സത്യം.
فَالْمُلْقِيَاتِ ذِكْرًا
ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവസത്യം.
عُذْرًا أَوْ نُذْرًا
ഒഴികഴിവായോ, താക്കീതായോ.
إِنَّمَا تُوعَدُونَ لَوَاقِعٌ
നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും.
فَإِذَا النُّجُومُ طُمِسَتْ
നക്ഷത്രങ്ങളുടെ പ്രകാശം അണഞ്ഞില്ലാതാവുകയും,
وَإِذَا السَّمَاءُ فُرِجَتْ
ആകാശം പിളര്‍ന്ന് പോവുകയും,
وَإِذَا الْجِبَالُ نُسِفَتْ
പര്‍വതങ്ങള്‍ ഉടഞ്ഞുപൊടിയുകയും,
وَإِذَا الرُّسُلُ أُقِّتَتْ
ദൂതന്മാരുടെ വരവ് നിശ്ചയിക്കപ്പെടുകയും ചെയ്താല്‍.
لِأَيِّ يَوْمٍ أُجِّلَتْ
ഏതൊരു ദിനത്തിലേക്കാണ് അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?
لِيَوْمِ الْفَصْلِ
വിധി തീര്‍പ്പിന്റെ ദിനത്തിലേക്ക്.
وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ
വിധി തീര്‍പ്പിന്റെ ദിനമെന്തെന്ന് നിനക്കെന്തറിയാം?
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!
أَلَمْ نُهْلِكِ الْأَوَّلِينَ
മുന്‍ഗാമികളെ നാം നശിപ്പിച്ചില്ലേ?
ثُمَّ نُتْبِعُهُمُ الْآخِرِينَ
അവര്‍ക്കു പിറകെ പിന്‍ഗാമികളെയും നാം നശിപ്പിക്കും.
كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ
കുറ്റവാളികളെ നാം അങ്ങനെയാണ് ചെയ്യുക.
أَلَمْ نَخْلُقكُّم مِّن مَّاءٍ مَّهِينٍ
നിസ്സാരമായ ദ്രാവകത്തില്‍നിന്നല്ലേ നിങ്ങളെ നാം സൃഷ്ടിച്ചത്?
فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ
എന്നിട്ടു നാമതിനെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചു.
إِلَىٰ قَدَرٍ مَّعْلُومٍ
ഒരു നിശ്ചിത അവധി വരെ.
فَقَدَرْنَا فَنِعْمَ الْقَادِرُونَ
അങ്ങനെ നാം എല്ലാം കൃത്യമായി നിര്‍ണയിച്ചു. നാം എത്രനല്ല നിര്‍ണയക്കാരന്‍.
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.
أَلَمْ نَجْعَلِ الْأَرْضَ كِفَاتًا
ഭൂമിയെ നാം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ?
أَحْيَاءً وَأَمْوَاتًا
ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും.
وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاءً فُرَاتًا
ഭൂമിയില്‍ നാം ഉയര്‍ന്ന പര്‍വതങ്ങളുണ്ടാക്കി. നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തെളിനീര്‍ നല്‍കി.
انطَلِقُوا إِلَىٰ مَا كُنتُم بِهِ تُكَذِّبُونَ
അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചു തള്ളിയിരുന്ന ഒന്നില്ലേ; അതിലേക്ക് പോയിക്കൊള്ളുക.
انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ
മൂന്ന് ശാഖകളുള്ള ഒരുതരം നിഴലിലേക്ക് പോയിക്കൊള്ളുക.
لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ
അത് തണല്‍ നല്‍കുന്നതല്ല. തീ ജ്വാലയില്‍നിന്ന് രക്ഷ നല്‍കുന്നതുമല്ല.
إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ
അത് കൂറ്റന്‍ കെട്ടിടം പോലെ തോന്നിക്കുന്ന തീപ്പൊരി വിതറിക്കൊണ്ടിരിക്കും.
كَأَنَّهُ جِمَالَتٌ صُفْرٌ
അത് കടും മഞ്ഞയുള്ള ഒട്ടകങ്ങളെപ്പോലെയിരിക്കും.
هَـٰذَا يَوْمُ لَا يَنطِقُونَ
അവര്‍ക്ക് ഒരക്ഷരം ഉരിയാടാനാവാത്ത ദിനമാണത്.
وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ
എന്തെങ്കിലും ഒഴികഴിവു പറയാന്‍ അവര്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുമല്ല.
هَـٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ
വിധി തീര്‍പ്പിന്റെ ദിനമാണത്. നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും നാം ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ
നിങ്ങളുടെ വശം വല്ല തന്ത്രവുമുണ്ടെങ്കില്‍ ആ തന്ത്രമിങ്ങ് പ്രയോഗിച്ചു കൊള്ളുക.
إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ
ഭക്തരോ, അന്ന് തണലുകളിലും അരുവികളിലുമായിരിക്കും.
وَفَوَاكِهَ مِمَّا يَشْتَهُونَ
അവര്‍ക്കിഷ്ടപ്പെട്ട പഴങ്ങളോടൊപ്പവും.
كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ
അപ്പോള്‍ അവരെ അറിയിക്കും: സംതൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണിത്.
إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
ഇവ്വിധമാണ് നാം സുകര്‍മികള്‍ക്ക് പ്രതിഫലം നല്‍കുക.
كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ
അവരെ അറിയിക്കും: നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ്; തീര്‍ച്ച.
وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ
അവരോട് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടാന്‍ കല്‍പിച്ചാല്‍ അവര്‍ കുമ്പിടുന്നില്ല.
അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം
فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ
ഈ ഖുര്‍ആന്നപ്പുറം ഏതു വേദത്തിലാണ് അവരിനി വിശ്വസിക്കുക?