Back to Surah List

سورة المرسلات

ദ ദൂതന്മാർ

50 -- വചനങ്ങൾ


بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ

77:1

وَالْمُرْسَلَاتِ عُرْفًا

തുടര്‍ച്ചയായി അയക്കപ്പെടുന്നവ സത്യം.

77:2

فَالْعَاصِفَاتِ عَصْفًا

പിന്നെ കൊടുങ്കാറ്റായി ആഞ്ഞുവീശുന്നവ സത്യം.

77:3

وَالنَّاشِرَاتِ نَشْرًا

പരക്കെപരത്തുന്നവ സത്യം.

77:4

فَالْفَارِقَاتِ فَرْقًا

പിന്നെ അതിനെ വേര്‍തിരിച്ച് വിവേചിക്കുന്നവ സത്യം.

77:5

فَالْمُلْقِيَاتِ ذِكْرًا

ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവസത്യം.

77:6

عُذْرًا أَوْ نُذْرًا

ഒഴികഴിവായോ, താക്കീതായോ.

77:7

إِنَّمَا تُوعَدُونَ لَوَاقِعٌ

നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് സംഭവിക്കുക തന്നെ ചെയ്യും.

77:8

فَإِذَا النُّجُومُ طُمِسَتْ

നക്ഷത്രങ്ങളുടെ പ്രകാശം അണഞ്ഞില്ലാതാവുകയും,

77:9

وَإِذَا السَّمَاءُ فُرِجَتْ

ആകാശം പിളര്‍ന്ന് പോവുകയും,

77:10

وَإِذَا الْجِبَالُ نُسِفَتْ

പര്‍വതങ്ങള്‍ ഉടഞ്ഞുപൊടിയുകയും,

77:11

وَإِذَا الرُّسُلُ أُقِّتَتْ

ദൂതന്മാരുടെ വരവ് നിശ്ചയിക്കപ്പെടുകയും ചെയ്താല്‍.

77:12

لِأَيِّ يَوْمٍ أُجِّلَتْ

ഏതൊരു ദിനത്തിലേക്കാണ് അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?

77:13

لِيَوْمِ الْفَصْلِ

വിധി തീര്‍പ്പിന്റെ ദിനത്തിലേക്ക്.

77:14

وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ

വിധി തീര്‍പ്പിന്റെ ദിനമെന്തെന്ന് നിനക്കെന്തറിയാം?

77:15

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!

77:16

أَلَمْ نُهْلِكِ الْأَوَّلِينَ

മുന്‍ഗാമികളെ നാം നശിപ്പിച്ചില്ലേ?

77:17

ثُمَّ نُتْبِعُهُمُ الْآخِرِينَ

അവര്‍ക്കു പിറകെ പിന്‍ഗാമികളെയും നാം നശിപ്പിക്കും.

77:18

كَذَٰلِكَ نَفْعَلُ بِالْمُجْرِمِينَ

കുറ്റവാളികളെ നാം അങ്ങനെയാണ് ചെയ്യുക.

77:19

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം!

77:20

أَلَمْ نَخْلُقكُّم مِّن مَّاءٍ مَّهِينٍ

നിസ്സാരമായ ദ്രാവകത്തില്‍നിന്നല്ലേ നിങ്ങളെ നാം സൃഷ്ടിച്ചത്?

77:21

فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ

എന്നിട്ടു നാമതിനെ സുരക്ഷിതമായ ഒരിടത്തു സൂക്ഷിച്ചു.

77:22

إِلَىٰ قَدَرٍ مَّعْلُومٍ

ഒരു നിശ്ചിത അവധി വരെ.

77:23

فَقَدَرْنَا فَنِعْمَ الْقَادِرُونَ

അങ്ങനെ നാം എല്ലാം കൃത്യമായി നിര്‍ണയിച്ചു. നാം എത്രനല്ല നിര്‍ണയക്കാരന്‍.

77:24

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

77:25

أَلَمْ نَجْعَلِ الْأَرْضَ كِفَاتًا

ഭൂമിയെ നാം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ?

77:26

أَحْيَاءً وَأَمْوَاتًا

ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും.

77:27

وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاءً فُرَاتًا

ഭൂമിയില്‍ നാം ഉയര്‍ന്ന പര്‍വതങ്ങളുണ്ടാക്കി. നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തെളിനീര്‍ നല്‍കി.

77:28

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

77:29

انطَلِقُوا إِلَىٰ مَا كُنتُم بِهِ تُكَذِّبُونَ

അവരോട് പറയും: നിങ്ങളെന്നും നിഷേധിച്ചു തള്ളിയിരുന്ന ഒന്നില്ലേ; അതിലേക്ക് പോയിക്കൊള്ളുക.

77:30

انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ

മൂന്ന് ശാഖകളുള്ള ഒരുതരം നിഴലിലേക്ക് പോയിക്കൊള്ളുക.

77:31

لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ

അത് തണല്‍ നല്‍കുന്നതല്ല. തീ ജ്വാലയില്‍നിന്ന് രക്ഷ നല്‍കുന്നതുമല്ല.

77:32

إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ

അത് കൂറ്റന്‍ കെട്ടിടം പോലെ തോന്നിക്കുന്ന തീപ്പൊരി വിതറിക്കൊണ്ടിരിക്കും.

77:33

كَأَنَّهُ جِمَالَتٌ صُفْرٌ

അത് കടും മഞ്ഞയുള്ള ഒട്ടകങ്ങളെപ്പോലെയിരിക്കും.

77:34

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

77:35

هَـٰذَا يَوْمُ لَا يَنطِقُونَ

അവര്‍ക്ക് ഒരക്ഷരം ഉരിയാടാനാവാത്ത ദിനമാണത്.

77:36

وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ

എന്തെങ്കിലും ഒഴികഴിവു പറയാന്‍ അവര്‍ക്ക് അനുവാദം നല്‍കപ്പെടുന്നതുമല്ല.

77:37

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

77:38

هَـٰذَا يَوْمُ الْفَصْلِ ۖ جَمَعْنَاكُمْ وَالْأَوَّلِينَ

വിധി തീര്‍പ്പിന്റെ ദിനമാണത്. നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും നാം ഒരുമിച്ചുകൂട്ടിയിരിക്കുന്നു.

77:39

فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ

നിങ്ങളുടെ വശം വല്ല തന്ത്രവുമുണ്ടെങ്കില്‍ ആ തന്ത്രമിങ്ങ് പ്രയോഗിച്ചു കൊള്ളുക.

77:40

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

77:41

إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ

ഭക്തരോ, അന്ന് തണലുകളിലും അരുവികളിലുമായിരിക്കും.

77:42

وَفَوَاكِهَ مِمَّا يَشْتَهُونَ

അവര്‍ക്കിഷ്ടപ്പെട്ട പഴങ്ങളോടൊപ്പവും.

77:43

كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ

അപ്പോള്‍ അവരെ അറിയിക്കും: സംതൃപ്തിയോടെ തിന്നുകയും കുടിക്കുകയും ചെയ്യുക. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പ്രതിഫലമാണിത്.

77:44

إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ

ഇവ്വിധമാണ് നാം സുകര്‍മികള്‍ക്ക് പ്രതിഫലം നല്‍കുക.

77:45

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

77:46

كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ

അവരെ അറിയിക്കും: നിങ്ങള്‍ തിന്നുകൊള്ളുക. സുഖിച്ചു കൊള്ളുക. ഇത്തിരി കാലം മാത്രം. നിങ്ങള്‍ പാപികളാണ്; തീര്‍ച്ച.

77:47

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം.

77:48

وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ

അവരോട് അല്ലാഹുവിന്റെ മുമ്പില്‍ കുമ്പിടാന്‍ കല്‍പിച്ചാല്‍ അവര്‍ കുമ്പിടുന്നില്ല.

77:49

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ

അന്നാളില്‍ സത്യനിഷേധികള്‍ക്ക് കൊടിയ നാശം

77:50

فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ

ഈ ഖുര്‍ആന്നപ്പുറം ഏതു വേദത്തിലാണ് അവരിനി വിശ്വസിക്കുക?