Quran in Malayalam
46 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ وَالنَّازِعَاتِ غَرْقًا
മുങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ സത്യം.
وَالنَّاشِطَاتِ نَشْطًا
സൌമ്യമായി പുറത്തേക്കെടുക്കുന്നവ സത്യം.
وَالسَّابِحَاتِ سَبْحًا
ശക്തിയായി നീന്തുന്നവ സത്യം.
فَالسَّابِقَاتِ سَبْقًا
എന്നിട്ട് മുന്നോട്ടു കുതിക്കുന്നവ സത്യം.
فَالْمُدَبِّرَاتِ أَمْرًا
കാര്യങ്ങള്‍ നിയന്ത്രിക്കുന്നവ സത്യം!
يَوْمَ تَرْجُفُ الرَّاجِفَةُ
ഘോരസംഭവം പ്രകമ്പനം സൃഷ്ടിക്കും ദിനം;
تَتْبَعُهَا الرَّادِفَةُ
അതിന്റെ പിറകെ മറ്റൊരു പ്രകമ്പനവുമുണ്ടാകും.
قُلُوبٌ يَوْمَئِذٍ وَاجِفَةٌ
അന്നു ചില ഹൃദയങ്ങള്‍ പിടയുന്നവയായിരിക്കും.
أَبْصَارُهَا خَاشِعَةٌ
അവരുടെ കണ്ണുകള്‍ പേടിച്ചരണ്ടിരിക്കും.
يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ
അവര്‍ ചോദിക്കുന്നു: "ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ?
أَإِذَا كُنَّا عِظَامًا نَّخِرَةً
"നാം നുരുമ്പിയ എല്ലുകളായ ശേഷവും?”
قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ
അവര്‍ ഘോഷിക്കുന്നു: "എങ്കിലതൊരു തുലഞ്ഞ തിരിച്ചു പോക്കു തന്നെ.”
فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ
എന്നാല്‍ അതൊരു ഘോര ശബ്ദം മാത്രമായിരിക്കും.
فَإِذَا هُم بِالسَّاهِرَةِ
അപ്പോഴേക്കും അവര്‍ ഭൂതലത്തിലെത്തിയിരിക്കും.
هَلْ أَتَاكَ حَدِيثُ مُوسَىٰ
മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?
إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى
വിശുദ്ധമായ ത്വുവാ താഴ്വരയില്‍ വെച്ച് തന്റെ നാഥന്‍ അദ്ദേഹത്തെ വിളിച്ചു കല്പിച്ചതോര്‍ക്കുക:
اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ
"നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമിയായിരിക്കുന്നു.
فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ
"എന്നിട്ട് അയാളോട് ചോദിക്കുക: “നീ വിശുദ്ധി വരിക്കാന്‍ തയ്യാറുണ്ടോ?
وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ
“ഞാന്‍ നിന്നെ നിന്റെ നാഥനിലേക്കു വഴിനടത്താനും അങ്ങനെ നിനക്കു ദൈവഭക്തനാകാനും?”
فَأَرَاهُ الْآيَةَ الْكُبْرَىٰ
മൂസാ അയാള്‍ക്ക് മഹത്തായ ഒരടയാളം കാണിച്ചുകൊടുത്തു.
فَكَذَّبَ وَعَصَىٰ
അപ്പോള്‍ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു.
ثُمَّ أَدْبَرَ يَسْعَىٰ
പിന്നീട് അയാള്‍ എതിര്‍ശ്രമങ്ങള്‍ക്കായി തിരിഞ്ഞു നടന്നു.
فَحَشَرَ فَنَادَىٰ
അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ വിളംബരം ചെയ്തു:
فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ
അവന്‍ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ പരമോന്നത നാഥന്‍.
فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ
അപ്പോള്‍ അല്ലാഹു അവനെ പിടികൂടി. മറുലോകത്തെയും ഈലോകത്തെയും ശിക്ഷക്കിരയാക്കാന്‍.
إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ
നിശ്ചയമായും ദൈവഭയമുള്ളവര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ട്.
أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا
നിങ്ങളെ സൃഷ്ടിക്കുന്നതോ ആകാശത്തെ സൃഷ്ടിക്കുന്നതോ ഏതാണ് കൂടുതല്‍ പ്രയാസകരം? അവന്‍ അതുണ്ടാക്കി.
رَفَعَ سَمْكَهَا فَسَوَّاهَا
അതിന്റെ വിതാനം ഉയര്‍ത്തുകയും അങ്ങനെ അതിനെ കുറ്റമറ്റതാക്കുകയും ചെയ്തു.
وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا
അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു.
وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا
അതിനുശേഷം ഭൂമിയെ പരത്തി വിടര്‍ത്തി.
أَخْرَجَ مِنْهَا مَاءَهَا وَمَرْعَاهَا
ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു.
وَالْجِبَالَ أَرْسَاهَا
മലകളെ ഉറപ്പിച്ചു നിര്‍ത്തി.
مَتَاعًا لَّكُمْ وَلِأَنْعَامِكُمْ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി.
فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ
എന്നാല്‍ ആ ഘോര വിപത്ത് വന്നെത്തിയാല്‍!
يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ
മനുഷ്യന്‍ താന്‍ പ്രയത്നിച്ചു നേടിയതിനെക്കുറിച്ചോര്‍ക്കുന്ന ദിനം!
وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ
കാഴ്ചക്കാര്‍ക്കായി നരകം വെളിപ്പെടുത്തും നാള്‍.
فَأَمَّا مَن طَغَىٰ
അപ്പോള്‍; ആര്‍ അതിക്രമം കാണിക്കുകയും,
وَآثَرَ الْحَيَاةَ الدُّنْيَا
ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ,
فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ
അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്; തീര്‍ച്ച.
وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ
എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവി നെ ശാരീരികേഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ,
فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ
ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.
يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا
ആ അന്ത്യ സമയത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണുണ്ടാവുകയെന്ന്.
فِيمَ أَنتَ مِن ذِكْرَاهَا
നീ അതേക്കുറിച്ച് എന്തുപറയാനാണ്?
إِلَىٰ رَبِّكَ مُنتَهَاهَا
അതേക്കുറിച്ച് അന്തിമമായ അറിവ് നിന്റെ നാഥങ്കല്‍ മാത്രമത്രെ.
إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا
നീ അതിനെ ഭയക്കുന്നവര്‍ക്കുള്ള താക്കീതുകാരന്‍ മാത്രം!
كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا
അതിനെ അവര്‍ കാണും നാള്‍, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നിപ്പോകും.