Back to Surah List

سورة النازعات

ഊരിയെടുക്കുന്നവ

46 -- വചനങ്ങൾ


بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ

79:1

وَالنَّازِعَاتِ غَرْقًا

മുങ്ങിച്ചെന്ന് ഊരിയെടുക്കുന്നവ സത്യം.

79:2

وَالنَّاشِطَاتِ نَشْطًا

സൌമ്യമായി പുറത്തേക്കെടുക്കുന്നവ സത്യം.

79:3

وَالسَّابِحَاتِ سَبْحًا

ശക്തിയായി നീന്തുന്നവ സത്യം.

79:4

فَالسَّابِقَاتِ سَبْقًا

എന്നിട്ട് മുന്നോട്ടു കുതിക്കുന്നവ സത്യം.

79:5

فَالْمُدَبِّرَاتِ أَمْرًا

കാര്യങ്ങള്‍ നിയന്ത്രിക്കുന്നവ സത്യം!

79:6

يَوْمَ تَرْجُفُ الرَّاجِفَةُ

ഘോരസംഭവം പ്രകമ്പനം സൃഷ്ടിക്കും ദിനം;

79:7

تَتْبَعُهَا الرَّادِفَةُ

അതിന്റെ പിറകെ മറ്റൊരു പ്രകമ്പനവുമുണ്ടാകും.

79:8

قُلُوبٌ يَوْمَئِذٍ وَاجِفَةٌ

അന്നു ചില ഹൃദയങ്ങള്‍ പിടയുന്നവയായിരിക്കും.

79:9

أَبْصَارُهَا خَاشِعَةٌ

അവരുടെ കണ്ണുകള്‍ പേടിച്ചരണ്ടിരിക്കും.

79:10

يَقُولُونَ أَإِنَّا لَمَرْدُودُونَ فِي الْحَافِرَةِ

അവര്‍ ചോദിക്കുന്നു: "ഉറപ്പായും നാം പൂര്‍വാവസ്ഥയിലേക്ക് മടക്കപ്പെടുമെന്നോ?

79:11

أَإِذَا كُنَّا عِظَامًا نَّخِرَةً

"നാം നുരുമ്പിയ എല്ലുകളായ ശേഷവും?”

79:12

قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ

അവര്‍ ഘോഷിക്കുന്നു: "എങ്കിലതൊരു തുലഞ്ഞ തിരിച്ചു പോക്കു തന്നെ.”

79:13

فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ

എന്നാല്‍ അതൊരു ഘോര ശബ്ദം മാത്രമായിരിക്കും.

79:14

فَإِذَا هُم بِالسَّاهِرَةِ

അപ്പോഴേക്കും അവര്‍ ഭൂതലത്തിലെത്തിയിരിക്കും.

79:15

هَلْ أَتَاكَ حَدِيثُ مُوسَىٰ

മൂസായുടെ വര്‍ത്തമാനം നിനക്ക് വന്നെത്തിയോ?

79:16

إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى

വിശുദ്ധമായ ത്വുവാ താഴ്വരയില്‍ വെച്ച് തന്റെ നാഥന്‍ അദ്ദേഹത്തെ വിളിച്ചു കല്പിച്ചതോര്‍ക്കുക:

79:17

اذْهَبْ إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ

"നീ ഫറവോന്റെ അടുത്തേക്ക് പോവുക. അവന്‍ അതിക്രമിയായിരിക്കുന്നു.

79:18

فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ

"എന്നിട്ട് അയാളോട് ചോദിക്കുക: “നീ വിശുദ്ധി വരിക്കാന്‍ തയ്യാറുണ്ടോ?

79:19

وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ

“ഞാന്‍ നിന്നെ നിന്റെ നാഥനിലേക്കു വഴിനടത്താനും അങ്ങനെ നിനക്കു ദൈവഭക്തനാകാനും?”

79:20

فَأَرَاهُ الْآيَةَ الْكُبْرَىٰ

മൂസാ അയാള്‍ക്ക് മഹത്തായ ഒരടയാളം കാണിച്ചുകൊടുത്തു.

79:21

فَكَذَّبَ وَعَصَىٰ

അപ്പോള്‍ അയാളതിനെ കളവാക്കുകയും ധിക്കരിക്കുകയും ചെയ്തു.

79:22

ثُمَّ أَدْبَرَ يَسْعَىٰ

പിന്നീട് അയാള്‍ എതിര്‍ശ്രമങ്ങള്‍ക്കായി തിരിഞ്ഞു നടന്നു.

79:23

فَحَشَرَ فَنَادَىٰ

അങ്ങനെ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇങ്ങനെ വിളംബരം ചെയ്തു:

79:24

فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ

അവന്‍ പ്രഖ്യാപിച്ചു: ഞാനാണ് നിങ്ങളുടെ പരമോന്നത നാഥന്‍.

79:25

فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ

അപ്പോള്‍ അല്ലാഹു അവനെ പിടികൂടി. മറുലോകത്തെയും ഈലോകത്തെയും ശിക്ഷക്കിരയാക്കാന്‍.

79:26

إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ

നിശ്ചയമായും ദൈവഭയമുള്ളവര്‍ക്ക് ഇതില്‍ ഗുണപാഠമുണ്ട്.

79:27

أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا

നിങ്ങളെ സൃഷ്ടിക്കുന്നതോ ആകാശത്തെ സൃഷ്ടിക്കുന്നതോ ഏതാണ് കൂടുതല്‍ പ്രയാസകരം? അവന്‍ അതുണ്ടാക്കി.

79:28

رَفَعَ سَمْكَهَا فَسَوَّاهَا

അതിന്റെ വിതാനം ഉയര്‍ത്തുകയും അങ്ങനെ അതിനെ കുറ്റമറ്റതാക്കുകയും ചെയ്തു.

79:29

وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا

അതിലെ രാവിനെ അവന്‍ ഇരുളുള്ളതാക്കി. പകലിനെ ഇരുളില്‍നിന്ന് പുറത്തെടുക്കുകയും ചെയ്തു.

79:30

وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا

അതിനുശേഷം ഭൂമിയെ പരത്തി വിടര്‍ത്തി.

79:31

أَخْرَجَ مِنْهَا مَاءَهَا وَمَرْعَاهَا

ഭൂമിയില്‍നിന്ന് അതിന്റെ വെള്ളവും സസ്യങ്ങളും പുറത്തുകൊണ്ടുവന്നു.

79:32

وَالْجِبَالَ أَرْسَاهَا

മലകളെ ഉറപ്പിച്ചു നിര്‍ത്തി.

79:33

مَتَاعًا لَّكُمْ وَلِأَنْعَامِكُمْ

നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായി.

79:34

فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ

എന്നാല്‍ ആ ഘോര വിപത്ത് വന്നെത്തിയാല്‍!

79:35

يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ

മനുഷ്യന്‍ താന്‍ പ്രയത്നിച്ചു നേടിയതിനെക്കുറിച്ചോര്‍ക്കുന്ന ദിനം!

79:36

وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ

കാഴ്ചക്കാര്‍ക്കായി നരകം വെളിപ്പെടുത്തും നാള്‍.

79:37

فَأَمَّا مَن طَغَىٰ

അപ്പോള്‍; ആര്‍ അതിക്രമം കാണിക്കുകയും,

79:38

وَآثَرَ الْحَيَاةَ الدُّنْيَا

ഈ ലോക ജീവിതത്തിന് അളവറ്റ പ്രാധാന്യം നല്‍കുകയും ചെയ്തുവോ,

79:39

فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ

അവന്റെ സങ്കേതം കത്തിക്കാളുന്ന നരകത്തീയാണ്; തീര്‍ച്ച.

79:40

وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ

എന്നാല്‍ ആര്‍ തന്റെ നാഥന്റെ പദവിയെ പേടിക്കുകയും ആത്മാവി നെ ശാരീരികേഛകളില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ,

79:41

فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ

ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്.

79:42

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا

ആ അന്ത്യ സമയത്തെ സംബന്ധിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. അതെപ്പോഴാണുണ്ടാവുകയെന്ന്.

79:43

فِيمَ أَنتَ مِن ذِكْرَاهَا

നീ അതേക്കുറിച്ച് എന്തുപറയാനാണ്?

79:44

إِلَىٰ رَبِّكَ مُنتَهَاهَا

അതേക്കുറിച്ച് അന്തിമമായ അറിവ് നിന്റെ നാഥങ്കല്‍ മാത്രമത്രെ.

79:45

إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا

നീ അതിനെ ഭയക്കുന്നവര്‍ക്കുള്ള താക്കീതുകാരന്‍ മാത്രം!

79:46

كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا

അതിനെ അവര്‍ കാണും നാള്‍, ഇവിടെ ഒരു സായാഹ്നമോ പ്രഭാതമോ അല്ലാതെ താമസിച്ചിട്ടില്ലെന്ന് അവര്‍ക്ക് തോന്നിപ്പോകും.