അവൻ മുഖം ചുളിച്ചു
42 -- വചനങ്ങൾ
80:1
عَبَسَ وَتَوَلَّىٰ
അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു.
80:2
أَن جَاءَهُ الْأَعْمَىٰ
കുരുടന്റെ വരവു കാരണം.
80:3
وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ
നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ?
80:4
أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ
അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ.
80:5
أَمَّا مَنِ اسْتَغْنَىٰ
എന്നാല്‍ താന്‍പോരിമ നടിച്ചവനോ;
80:6
فَأَنتَ لَهُ تَصَدَّىٰ
അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു.
80:7
وَمَا عَلَيْكَ أَلَّا يَزَّكَّىٰ
അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്?
80:8
وَأَمَّا مَن جَاءَكَ يَسْعَىٰ
എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ,
80:9
وَهُوَ يَخْشَىٰ
അവന്‍ ദൈവഭയമുള്ളവനാണ്.
80:10
فَأَنتَ عَنْهُ تَلَهَّىٰ
എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു.
80:11
كَلَّا إِنَّهَا تَذْكِرَةٌ
അറിയുക: ഇതൊരുദ്ബോധനമാ ണ്.
80:12
فَمَن شَاءَ ذَكَرَهُ
അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ.
80:13
فِي صُحُفٍ مُّكَرَّمَةٍ
ആദരണീയമായ ഏടുകളിലാണിതുള്ളത്.
80:14
مَّرْفُوعَةٍ مُّطَهَّرَةٍ
ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍.
80:15
بِأَيْدِي سَفَرَةٍ
ചില സന്ദേശവാഹകരുടെ കൈകളിലാണവ;
80:16
كِرَامٍ بَرَرَةٍ
അവര്‍ മാന്യരും മഹത്തുക്കളുമാണ്.
80:17
قُتِلَ الْإِنسَانُ مَا أَكْفَرَهُ
മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്?
80:18
مِنْ أَيِّ شَيْءٍ خَلَقَهُ
ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്?
80:19
مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ
ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി.
80:20
ثُمَّ السَّبِيلَ يَسَّرَهُ
എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു.
80:21
ثُمَّ أَمَاتَهُ فَأَقْبَرَهُ
പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു.
80:22
ثُمَّ إِذَا شَاءَ أَنشَرَهُ
പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.
80:23
كَلَّا لَمَّا يَقْضِ مَا أَمَرَهُ
അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
80:24
فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ
മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ.
80:25
أَنَّا صَبَبْنَا الْمَاءَ صَبًّا
നാം ധാരാളമായി മഴവെള്ളം വീഴ്ത്തി.
80:26
ثُمَّ شَقَقْنَا الْأَرْضَ شَقًّا
പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി.
80:27
فَأَنبَتْنَا فِيهَا حَبًّا
അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു.
80:28
وَعِنَبًا وَقَضْبًا
മുന്തിരിയും പച്ചക്കറികളും.
80:29
وَزَيْتُونًا وَنَخْلًا
ഒലീവും ഈത്തപ്പനയും.
80:30
وَحَدَائِقَ غُلْبًا
ഇടതൂര്‍ന്ന തോട്ടങ്ങളും.
80:31
وَفَاكِهَةً وَأَبًّا
പഴങ്ങളും പുല്‍പടര്‍പ്പുകളും.
80:32
مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി.
80:33
فَإِذَا جَاءَتِ الصَّاخَّةُ
എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.
80:34
يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ
അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും.
80:35
وَأُمِّهِ وَأَبِيهِ
മാതാവിനെയും പിതാവിനെയും.
80:36
وَصَاحِبَتِهِ وَبَنِيهِ
ഭാര്യയെയും മക്കളെയും.
80:37
لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ
അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും.
80:38
وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ
അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും;
80:39
ضَاحِكَةٌ مُّسْتَبْشِرَةٌ
ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും.
80:40
وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ
മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും;
80:41
تَرْهَقُهَا قَتَرَةٌ
ഇരുള്‍ മുറ്റിയും.
80:42
أُولَـٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ
അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും.