മൂടുന്നത്
26 -- വചനങ്ങൾ
88:1
هَلْ أَتَاكَ حَدِيثُ الْغَاشِيَةِ
ആവരണം ചെയ്യുന്ന മഹാവിപത്തിന്റെ വാര്‍ത്ത നിനക്കു വന്നെത്തിയോ?
88:2
وُجُوهٌ يَوْمَئِذٍ خَاشِعَةٌ
അന്ന് ചില മുഖങ്ങള്‍ പേടിച്ചരണ്ടവയായിരിക്കും.
88:3
عَامِلَةٌ نَّاصِبَةٌ
അധ്വാനിച്ച് തളര്‍ന്നവയും.
88:4
تَصْلَىٰ نَارًا حَامِيَةً
ചുട്ടെരിയും നരകത്തിലവര്‍ ചെന്നെത്തും.
88:5
تُسْقَىٰ مِنْ عَيْنٍ آنِيَةٍ
തിളച്ചു മറിയുന്ന ഉറവയില്‍നിന്നാണവര്‍ക്ക് കുടിക്കാന്‍ കിട്ടുക.
88:6
لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ
കയ്പുള്ള മുള്‍ചെടിയില്‍ നിന്നല്ലാതെ അവര്‍ക്കൊരാഹാരവുമില്ല.
88:7
لَّا يُسْمِنُ وَلَا يُغْنِي مِن جُوعٍ
അത് ശരീരത്തെ പോഷിപ്പിക്കില്ല. വിശപ്പിനു ശമനമേകുകയുമില്ല.
88:8
وُجُوهٌ يَوْمَئِذٍ نَّاعِمَةٌ
എന്നാല്‍ മറ്റു ചില മുഖങ്ങള്‍ അന്ന് പ്രസന്നങ്ങളായിരിക്കും.
88:9
لِّسَعْيِهَا رَاضِيَةٌ
തങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് സംതൃപ്തരും.
88:10
فِي جَنَّةٍ عَالِيَةٍ
അവര്‍ അത്യുന്നതമായ സ്വര്‍ഗീയാരാമത്തിലായിരിക്കും.
88:11
لَّا تَسْمَعُ فِيهَا لَاغِيَةً
വിടുവാക്കുകള്‍ അവിടെ കേള്‍ക്കുകയില്ല.
88:12
فِيهَا عَيْنٌ جَارِيَةٌ
അവിടെ ഒഴുകുന്ന അരുവിയുണ്ട്.
88:13
فِيهَا سُرُرٌ مَّرْفُوعَةٌ
ഉയര്‍ത്തിയൊരുക്കിയ മഞ്ചങ്ങളും.
88:14
وَأَكْوَابٌ مَّوْضُوعَةٌ
തയ്യാറാക്കിവെച്ച പാനപാത്രങ്ങളും.
88:15
وَنَمَارِقُ مَصْفُوفَةٌ
നിരത്തിവെച്ച തലയണകളും.
88:16
وَزَرَابِيُّ مَبْثُوثَةٌ
പരത്തിവെച്ച പരവതാനികളും.
88:17
أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ
അവര്‍ നോക്കുന്നില്ലേ? ഒട്ടകത്തെ; അതിനെ എങ്ങനെ സൃഷ്ടിച്ചുവെന്ന്?
88:18
وَإِلَى السَّمَاءِ كَيْفَ رُفِعَتْ
ആകാശത്തെ; അതിനെ എവ്വിധം ഉയര്‍ത്തിയെന്ന്?
88:19
وَإِلَى الْجِبَالِ كَيْفَ نُصِبَتْ
പര്‍വതങ്ങളെ, അവയെ എങ്ങനെ സ്ഥാപിച്ചുവെന്ന്?
88:20
وَإِلَى الْأَرْضِ كَيْفَ سُطِحَتْ
ഭൂമിയെ, അതിനെ എങ്ങനെ വിശാലമാക്കിയെന്ന്?
88:21
فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകന്‍ മാത്രമാണ്.
88:22
لَّسْتَ عَلَيْهِم بِمُصَيْطِرٍ
നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല.
88:23
إِلَّا مَن تَوَلَّىٰ وَكَفَرَ
ആര്‍ പിന്തിരിയുകയും സത്യത്തെ തള്ളിപ്പറയുകയും ചെയ്യുന്നുവോ,
88:24
فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ
അവനെ അല്ലാഹു കഠിനമായി ശിക്ഷിക്കും.
88:25
إِنَّ إِلَيْنَا إِيَابَهُمْ
നിശ്ചയമായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം.
88:26
ثُمَّ إِنَّ عَلَيْنَا حِسَابَهُم
പിന്നെ അവരുടെ വിചാരണയും നമ്മുടെ ചുമതലയിലാണ്