41
لَّا يَحِلُّ لَكَ النِّسَاءُ مِن بَعْدُ وَلَا أَن تَبَدَّلَ بِهِنَّ مِنْ أَزْوَاجٍ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ اللَّهُ عَلَىٰ كُلِّ شَيْءٍ رَّقِيبًا
ഇനിമേല്‍ നിനക്കു ഒരു സ്ത്രീയെയും വിവാഹം ചെയ്യാന്‍ അനുവാദമില്ല. ഇവര്‍ക്കു പകരമായി മറ്റു ഭാര്യമാരെ സ്വീകരിക്കാനും പാടില്ല. അവരുടെ സൗന്ദര്യം നിന്നില്‍ കൗതുകമുണര്‍ത്തിയാലും ശരി. എന്നാല്‍ അടിമസ്ത്രീകളിതില്‍ നിന്നൊഴിവാണ്. അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി നിരീക്ഷിക്കുന്നവന്‍ തന്നെ. ഖുർ ആൻ 33 : 52
സുന്ദരികളായ സ്ത്രീകളെ കണ്ടാൽ കെട്ടാൻ തോന്നുന്ന ആളായിരുന്നു നബിയെന്ന് പറയുന്നത് അല്ലാഹുവാണ്. നബി പെണ്ണ് കെട്ടിക്കൂട്ടിയത് സംരക്ഷിക്കാനാണെന്നാണ് മുസ്ലിംകൾ പറയുന്നത്. പച്ചക്കളവും ഖുർആൻ വിരുദ്ധവുമാണ് ആ വാദം. ഈ ആയത്ത് നബി വിരുദ്ധമായതിനാൽ തന്നെ ഖുർആൻ നബിയെഴുതിയതല്ലെന്നതിന് തെളിവാണെന്ന് മുസ്ലിംകൾ പറയാറുണ്ട്. പതിനൊന്ന് ഭാര്യമാരും അവർ തമ്മിലുള്ള വഴക്കുകളും സഹിക്കവയ്യാതായപ്പോള്‍ കണ്ട് പിടിച്ച ഐഡിയയായിരിക്കും അടിമയാക്കി ഭോഗിക്കല്‍. അടിമകൾക്ക് ഭാര്യമാരെപ്പോലെ മിണ്ടാനുള്ള അവകാശമില്ലല്ലോ. ഒന്നിനും സമ്മതം ചോദിക്കേണ്ട ആവശ്യവുമില്ല.