Quran in Malayalam
96 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ إِذَا وَقَعَتِ الْوَاقِعَةُ
ആ സംഭവം നടന്നുകഴിഞ്ഞാല്‍.
لَيْسَ لِوَقْعَتِهَا كَاذِبَةٌ
പിന്നെ അങ്ങനെ സംഭവിക്കുമെന്നത് നിഷേധിക്കുന്നവരുണ്ടാവില്ല.
خَافِضَةٌ رَّافِعَةٌ
അത് ചിലരെ താഴ്ത്തുന്നതും മറ്റു ചിലരെ ഉയര്‍ത്തുന്നതുമാണ്.
إِذَا رُجَّتِ الْأَرْضُ رَجًّا
അപ്പോള്‍ ഭൂമി കിടുകിടാ വിറക്കും.
وَبُسَّتِ الْجِبَالُ بَسًّا
പര്‍വതങ്ങള്‍ തകര്‍ന്ന് തരിപ്പണമാകും.
فَكَانَتْ هَبَاءً مُّنبَثًّا
അങ്ങനെയത് പാറിപ്പറക്കുന്ന പൊടിപടലമായിത്തീരും.
وَكُنتُمْ أَزْوَاجًا ثَلَاثَةً
അന്നു നിങ്ങള്‍ മൂന്നു വിഭാഗമായിരിക്കും.
فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ
വലതു പക്ഷക്കാര്‍! ആഹാ! എന്തായിരിക്കും അന്ന് വലതുപക്ഷക്കാരുടെ അവസ്ഥ!
وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ
ഇടതുപക്ഷക്കാര്‍! ഹാവൂ! എന്തായിരിക്കും ഇടതുപക്ഷത്തിന്റെ അവസ്ഥ?
وَالسَّابِقُونَ السَّابِقُونَ
പിന്നെ മുന്നേറിയവര്‍! അവര്‍ അവിടെയും മുന്‍നിരക്കാര്‍ തന്നെ!
أُولَـٰئِكَ الْمُقَرَّبُونَ
അവരാണ് ദിവ്യസാമീപ്യം സിദ്ധിച്ചവര്‍.
فِي جَنَّاتِ النَّعِيمِ
അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും അവര്‍.
ثُلَّةٌ مِّنَ الْأَوَّلِينَ
അവരോ മുന്‍ഗാമികളില്‍നിന്ന് കുറേ പേര്‍.
وَقَلِيلٌ مِّنَ الْآخِرِينَ
പിന്‍ഗാമികളില്‍നിന്ന് കുറച്ചും.
عَلَىٰ سُرُرٍ مَّوْضُونَةٍ
അവര്‍ പൊന്നുനൂലുകൊണ്ടുണ്ടാക്കിയ കട്ടിലുകളിലായിരിക്കും.
مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ
അവയിലവര്‍ മുഖാമുഖം ചാരിയിരിക്കുന്നവരായിരിക്കും.
يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ
നിത്യബാല്യം നേടിയവര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങും.
بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ
ശുദ്ധ ഉറവുജലം നിറച്ച കോപ്പകളും കൂജകളും ചഷകങ്ങളുമായി.
لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ
അതവര്‍ക്ക് തലകറക്കമോ ലഹരിയോ ഉണ്ടാക്കുകയില്ല.
وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ
ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അവര്‍ക്കവിടെ പലയിനം പഴങ്ങളുമുണ്ടായിരിക്കും.
وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ
അവരാഗ്രഹിക്കുന്ന പക്ഷിമാംസങ്ങളും.
وَحُورٌ عِينٌ
വിശാലാക്ഷികളായ സുന്ദരിമാരും.
كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ
അവരോ ശ്രദ്ധയോടെ സൂക്ഷിക്കപ്പെട്ട മുത്തുപോലുള്ളവര്‍.
جَزَاءً بِمَا كَانُوا يَعْمَلُونَ
ഇതൊക്കെയും അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമായാണ് അവര്‍ക്കു ലഭിക്കുക.
لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا
അവരവിടെ അപശബ്ദങ്ങളോ പാപവാക്കുകളോ കേള്‍ക്കുകയില്ല.
إِلَّا قِيلًا سَلَامًا سَلَامًا
സമാധാനം! സമാധാനം! എന്ന അഭിവാദ്യമല്ലാതെ.
وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ
വലതുപക്ഷം! ആഹാ; എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ?
فِي سِدْرٍ مَّخْضُودٍ
അവര്‍ക്കുള്ളതാണ് മുള്ളില്ലാത്ത ഇലന്തമരത്തോട്ടം.
وَطَلْحٍ مَّنضُودٍ
പടലകളുള്ള കുലകളോടു കൂടിയ വാഴ.
وَظِلٍّ مَّمْدُودٍ
പടര്‍ന്നു പരന്നു കിടക്കുന്ന നിഴല്‍.
وَمَاءٍ مَّسْكُوبٍ
അവിരാമം ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീര്‍.
وَفَاكِهَةٍ كَثِيرَةٍ
ധാരാളം പഴങ്ങള്‍;
لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ
അവയോ ഒരിക്കലും ഒടുക്കമില്ലാത്തവയും തീരേ തടയപ്പെടാത്തവയുമത്രെ.
وَفُرُشٍ مَّرْفُوعَةٍ
ഉന്നതമായ മെത്തകളും.
إِنَّا أَنشَأْنَاهُنَّ إِنشَاءً
അവര്‍ക്കുള്ള ഇണകള്‍ നാം പ്രത്യേക ശ്രദ്ധയോടെ സൃഷ്ടിച്ചവരാണ്.
فَجَعَلْنَاهُنَّ أَبْكَارًا
അവരെ നാം നിത്യ കന്യകകളാക്കിയിരിക്കുന്നു.
عُرُبًا أَتْرَابًا
ഒപ്പം സ്നേഹസമ്പന്നരും സമപ്രായക്കാരും.
لِّأَصْحَابِ الْيَمِينِ
ഇതൊക്കെയും വലതുപക്ഷക്കാര്‍ക്കുള്ളതാണ്.
അവരോ പൂര്‍വികരില്‍ നിന്ന് ധാരാളമുണ്ട്.
وَثُلَّةٌ مِّنَ الْآخِرِينَ
പിന്‍മുറക്കാരില്‍നിന്നും ധാരാളമുണ്ട്.
وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ
ഇടതു പക്ഷക്കാര്‍! എന്താണ് ഇടതുപക്ഷത്തിന്റെ അവസ്ഥ?
فِي سَمُومٍ وَحَمِيمٍ
അവര്‍ തീക്കാറ്റിലായിരിക്കും. തിളച്ചു തുള്ളുന്ന വെള്ളത്തിലും!
وَظِلٍّ مِّن يَحْمُومٍ
കരിമ്പുകയുടെ ഇരുണ്ട നിഴലിലും.
لَّا بَارِدٍ وَلَا كَرِيمٍ
അത് തണുപ്പോ സുഖമോ നല്‍കുകയില്ല.
إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ
കാരണമവര്‍ അതിന് മുമ്പ് സുഖഭോഗങ്ങളില്‍ മുഴുകിയവരായിരുന്നു.
وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ
കൊടും പാപങ്ങളില്‍ ആണ്ടു പൂണ്ടവരും.
وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ
അവര്‍ ചോദിക്കാറുണ്ടായിരുന്നു; "ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?
أَوَآبَاؤُنَا الْأَوَّلُونَ
ഞങ്ങളുടെ പൂര്‍വ പിതാക്കളും?”
قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ
പറയുക: ഉറപ്പായും മുന്‍ഗാമികളും പിന്‍ഗാമികളും.
لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَّعْلُومٍ
ഒരു നിര്‍ണിത നാളിലെ നിശ്ചിത സമയത്ത് ഒരുമിച്ചു ചേര്‍ക്കപ്പെടുക തന്നെ ചെയ്യും.
ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ
പിന്നെ, അല്ലയോ സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ
നിശ്ചയമായും നിങ്ങള്‍ സഖൂം വൃക്ഷത്തില്‍നിന്നാണ് തിന്നേണ്ടി വരിക.
فَمَالِئُونَ مِنْهَا الْبُطُونَ
അങ്ങനെ നിങ്ങളതുകൊണ്ട് വയറു നിറയ്ക്കും.
فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ
അതിനു മേലെ തിളച്ചുമറിയുന്ന വെള്ളം കുടിക്കുകയും ചെയ്യും.
فَشَارِبُونَ شُرْبَ الْهِيمِ
ദാഹിച്ചു വലഞ്ഞ ഒട്ടകത്തെപ്പോലെ നിങ്ങളത് മോന്തും.
هَـٰذَا نُزُلُهُمْ يَوْمَ الدِّينِ
പ്രതിഫല നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരമതായിരിക്കും.
نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ
നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്?
أَفَرَأَيْتُم مَّا تُمْنُونَ
നിങ്ങള്‍ സ്രവിക്കുന്ന ശുക്ളത്തെ സംബന്ധിച്ച് ആലോചിച്ചുവോ?
أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ
നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്?
نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല.
عَلَىٰ أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ
നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും.
وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ
ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്?
أَفَرَأَيْتُم مَّا تَحْرُثُونَ
നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവോ?
أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ
നിങ്ങളാണോ അതിനെ മുളപ്പിക്കുന്നത്? അതോ നാമോ മുളപ്പിക്കുന്നവന്‍?
لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ തുരുമ്പാക്കി മാറ്റുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ നിരാശയോടെ പറയുമായിരുന്നു:
إِنَّا لَمُغْرَمُونَ
"ഞങ്ങള്‍ കടക്കെണിയിലായല്ലോ.
بَلْ نَحْنُ مَحْرُومُونَ
"എന്നല്ല; ഞങ്ങള്‍ ഉപജീവനം വിലക്കപ്പെട്ടവരായിപ്പോയല്ലോ.”
أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ
നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചുവോ?
أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ
നിങ്ങളാണോ കാര്‍മുകിലില്‍നിന്ന് വെള്ളമിറക്കിയത്? അതോ നാമോ അതിറക്കിയവന്‍!
لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പുവെള്ളമാക്കി മാറ്റുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്?
أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ
നിങ്ങള്‍ കത്തിക്കുന്ന തീയിനെക്കുറിച്ച് ചിന്തിച്ചുവോ?
أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِئُونَ
നിങ്ങളാണോ അതിനുള്ള മരമുണ്ടാക്കിയത്? അതോ നാമോ അത് പടച്ചുണ്ടാക്കിയത്?
نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ
നാമതിനെ ഒരു പാഠമാക്കിയിരിക്കുന്നു. വഴിപോക്കര്‍ക്ക് ജീവിത വിഭവവും.
فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ
അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക.
فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ
അല്ല; ഞാനിതാ നക്ഷത്ര സ്ഥാനങ്ങളെക്കൊണ്ട് സത്യം ചെയ്യുന്നു.
وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ
ഇത് മഹത്തായ ശപഥം തന്നെ; തീര്‍ച്ച. നിങ്ങള്‍ അറിയുന്നുവെങ്കില്‍!
إِنَّهُ لَقُرْآنٌ كَرِيمٌ
ഉറപ്പായും ഇത് ആദരണീയമായ ഖുര്‍ആന്‍ തന്നെ.
فِي كِتَابٍ مَّكْنُونٍ
സുരക്ഷിതമായ ഗ്രന്ഥത്തില്‍.
لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ
വിശുദ്ധരല്ലാത്ത ആര്‍ക്കും ഇതിനെ സ്പര്‍ശിക്കാനാവില്ല.
تَنزِيلٌ مِّن رَّبِّ الْعَالَمِينَ
മുഴുലോകരുടെയും നാഥനില്‍ നിന്ന് അവതീര്‍ണമായതാണിത്.
أَفَبِهَـٰذَا الْحَدِيثِ أَنتُم مُّدْهِنُونَ
എന്നിട്ടും ഈ വചനങ്ങളോടാണോ നിങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നത്.
وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ
നിങ്ങളുടെ വിഹിതം അതിനെ കള്ളമാക്കി തള്ളലാണോ?
فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ
ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിനെ പിടിച്ചു നിര്‍ത്താനാവുന്നില്ല?
وَأَنتُمْ حِينَئِذٍ تَنظُرُونَ
മരണം വരിക്കുന്നവനെ നിങ്ങള്‍ നോക്കി നില്‍ക്കാറുണ്ടല്ലോ.
وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لَّا تُبْصِرُونَ
അപ്പോള്‍ നിങ്ങളെക്കാള്‍ അവനോട് ഏറെ അടുത്തവന്‍ നാമാകുന്നു. എന്നാല്‍ നിങ്ങളത് കണ്ടറിയുന്നില്ല.
فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ
അഥവാ, നിങ്ങള്‍ ദൈവിക നിയമത്തിന് വിധേയരല്ലെങ്കില്‍.
تَرْجِعُونَهَا إِن كُنتُمْ صَادِقِينَ
നിങ്ങളെന്തുകൊണ്ട് ആ ജീവനെ തിരിച്ചുകൊണ്ടുവരുന്നില്ല. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!
فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ
മരിക്കുന്നവന്‍ ദൈവസാമീപ്യം സിദ്ധിച്ചവനാണെങ്കില്‍.
فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ
അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വര്‍ഗീയാരാമവുമുണ്ടായിരിക്കും.
وَأَمَّا إِن كَانَ مِنْ أَصْحَابِ الْيَمِينِ
അഥവാ, അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനെങ്കില്‍.
فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ
“വലതുപക്ഷക്കാരില്‍ പെട്ട നിനക്കു സമാധാനം” എന്ന് സ്വാഗതം ചെയ്യപ്പെടും.
وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ
മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനെങ്കിലോ.
فَنُزُلٌ مِّنْ حَمِيمٍ
അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളംകൊണ്ടുള്ള സല്‍ക്കാരമായിരിക്കും.
وَتَصْلِيَةُ جَحِيمٍ
നരകത്തിലെ കത്തിയെരിയലും.
إِنَّ هَـٰذَا لَهُوَ حَقُّ الْيَقِينِ
തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ.