Back to Surah List

سورة الواقعة

സംഭവം, അനിവാര്യം

96 -- വചനങ്ങൾ


بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ

56:1

إِذَا وَقَعَتِ الْوَاقِعَةُ

ആ സംഭവം നടന്നുകഴിഞ്ഞാല്‍.

56:2

لَيْسَ لِوَقْعَتِهَا كَاذِبَةٌ

പിന്നെ അങ്ങനെ സംഭവിക്കുമെന്നത് നിഷേധിക്കുന്നവരുണ്ടാവില്ല.

56:3

خَافِضَةٌ رَّافِعَةٌ

അത് ചിലരെ താഴ്ത്തുന്നതും മറ്റു ചിലരെ ഉയര്‍ത്തുന്നതുമാണ്.

56:4

إِذَا رُجَّتِ الْأَرْضُ رَجًّا

അപ്പോള്‍ ഭൂമി കിടുകിടാ വിറക്കും.

56:5

وَبُسَّتِ الْجِبَالُ بَسًّا

പര്‍വതങ്ങള്‍ തകര്‍ന്ന് തരിപ്പണമാകും.

56:6

فَكَانَتْ هَبَاءً مُّنبَثًّا

അങ്ങനെയത് പാറിപ്പറക്കുന്ന പൊടിപടലമായിത്തീരും.

56:7

وَكُنتُمْ أَزْوَاجًا ثَلَاثَةً

അന്നു നിങ്ങള്‍ മൂന്നു വിഭാഗമായിരിക്കും.

56:8

فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ

വലതു പക്ഷക്കാര്‍! ആഹാ! എന്തായിരിക്കും അന്ന് വലതുപക്ഷക്കാരുടെ അവസ്ഥ!

56:9

وَأَصْحَابُ الْمَشْأَمَةِ مَا أَصْحَابُ الْمَشْأَمَةِ

ഇടതുപക്ഷക്കാര്‍! ഹാവൂ! എന്തായിരിക്കും ഇടതുപക്ഷത്തിന്റെ അവസ്ഥ?

56:10

وَالسَّابِقُونَ السَّابِقُونَ

പിന്നെ മുന്നേറിയവര്‍! അവര്‍ അവിടെയും മുന്‍നിരക്കാര്‍ തന്നെ!

56:11

أُولَـٰئِكَ الْمُقَرَّبُونَ

അവരാണ് ദിവ്യസാമീപ്യം സിദ്ധിച്ചവര്‍.

56:12

فِي جَنَّاتِ النَّعِيمِ

അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളിലായിരിക്കും അവര്‍.

56:13

ثُلَّةٌ مِّنَ الْأَوَّلِينَ

അവരോ മുന്‍ഗാമികളില്‍നിന്ന് കുറേ പേര്‍.

56:14

وَقَلِيلٌ مِّنَ الْآخِرِينَ

പിന്‍ഗാമികളില്‍നിന്ന് കുറച്ചും.

56:15

عَلَىٰ سُرُرٍ مَّوْضُونَةٍ

അവര്‍ പൊന്നുനൂലുകൊണ്ടുണ്ടാക്കിയ കട്ടിലുകളിലായിരിക്കും.

56:16

مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ

അവയിലവര്‍ മുഖാമുഖം ചാരിയിരിക്കുന്നവരായിരിക്കും.

56:17

يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ

നിത്യബാല്യം നേടിയവര്‍ അവര്‍ക്കിടയില്‍ ചുറ്റിക്കറങ്ങും.

56:18

بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ

ശുദ്ധ ഉറവുജലം നിറച്ച കോപ്പകളും കൂജകളും ചഷകങ്ങളുമായി.

56:19

لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ

അതവര്‍ക്ക് തലകറക്കമോ ലഹരിയോ ഉണ്ടാക്കുകയില്ല.

56:20

وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ

ഇഷ്ടാനുസരണം തെരഞ്ഞെടുക്കാന്‍ അവര്‍ക്കവിടെ പലയിനം പഴങ്ങളുമുണ്ടായിരിക്കും.

56:21

وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ

അവരാഗ്രഹിക്കുന്ന പക്ഷിമാംസങ്ങളും.

56:22

وَحُورٌ عِينٌ

വിശാലാക്ഷികളായ സുന്ദരിമാരും.

56:23

كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ

അവരോ ശ്രദ്ധയോടെ സൂക്ഷിക്കപ്പെട്ട മുത്തുപോലുള്ളവര്‍.

56:24

جَزَاءً بِمَا كَانُوا يَعْمَلُونَ

ഇതൊക്കെയും അവര്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമായാണ് അവര്‍ക്കു ലഭിക്കുക.

56:25

لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا

അവരവിടെ അപശബ്ദങ്ങളോ പാപവാക്കുകളോ കേള്‍ക്കുകയില്ല.

56:26

إِلَّا قِيلًا سَلَامًا سَلَامًا

സമാധാനം! സമാധാനം! എന്ന അഭിവാദ്യമല്ലാതെ.

56:27

وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ

വലതുപക്ഷം! ആഹാ; എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ?

56:28

فِي سِدْرٍ مَّخْضُودٍ

അവര്‍ക്കുള്ളതാണ് മുള്ളില്ലാത്ത ഇലന്തമരത്തോട്ടം.

56:29

وَطَلْحٍ مَّنضُودٍ

പടലകളുള്ള കുലകളോടു കൂടിയ വാഴ.

56:30

وَظِلٍّ مَّمْدُودٍ

പടര്‍ന്നു പരന്നു കിടക്കുന്ന നിഴല്‍.

56:31

وَمَاءٍ مَّسْكُوبٍ

അവിരാമം ഒഴുകിക്കൊണ്ടിരിക്കുന്ന തെളിനീര്‍.

56:32

وَفَاكِهَةٍ كَثِيرَةٍ

ധാരാളം പഴങ്ങള്‍;

56:33

لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ

അവയോ ഒരിക്കലും ഒടുക്കമില്ലാത്തവയും തീരേ തടയപ്പെടാത്തവയുമത്രെ.

56:34

وَفُرُشٍ مَّرْفُوعَةٍ

ഉന്നതമായ മെത്തകളും.

56:35

إِنَّا أَنشَأْنَاهُنَّ إِنشَاءً

അവര്‍ക്കുള്ള ഇണകള്‍ നാം പ്രത്യേക ശ്രദ്ധയോടെ സൃഷ്ടിച്ചവരാണ്.

56:36

فَجَعَلْنَاهُنَّ أَبْكَارًا

അവരെ നാം നിത്യ കന്യകകളാക്കിയിരിക്കുന്നു.

56:37

عُرُبًا أَتْرَابًا

ഒപ്പം സ്നേഹസമ്പന്നരും സമപ്രായക്കാരും.

56:38

لِّأَصْحَابِ الْيَمِينِ

ഇതൊക്കെയും വലതുപക്ഷക്കാര്‍ക്കുള്ളതാണ്.

56:39

ثُلَّةٌ مِّنَ الْأَوَّلِينَ

അവരോ പൂര്‍വികരില്‍ നിന്ന് ധാരാളമുണ്ട്.

56:40

وَثُلَّةٌ مِّنَ الْآخِرِينَ

പിന്‍മുറക്കാരില്‍നിന്നും ധാരാളമുണ്ട്.

56:41

وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ

ഇടതു പക്ഷക്കാര്‍! എന്താണ് ഇടതുപക്ഷത്തിന്റെ അവസ്ഥ?

56:42

فِي سَمُومٍ وَحَمِيمٍ

അവര്‍ തീക്കാറ്റിലായിരിക്കും. തിളച്ചു തുള്ളുന്ന വെള്ളത്തിലും!

56:43

وَظِلٍّ مِّن يَحْمُومٍ

കരിമ്പുകയുടെ ഇരുണ്ട നിഴലിലും.

56:44

لَّا بَارِدٍ وَلَا كَرِيمٍ

അത് തണുപ്പോ സുഖമോ നല്‍കുകയില്ല.

56:45

إِنَّهُمْ كَانُوا قَبْلَ ذَٰلِكَ مُتْرَفِينَ

കാരണമവര്‍ അതിന് മുമ്പ് സുഖഭോഗങ്ങളില്‍ മുഴുകിയവരായിരുന്നു.

56:46

وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ

കൊടും പാപങ്ങളില്‍ ആണ്ടു പൂണ്ടവരും.

56:47

وَكَانُوا يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ

അവര്‍ ചോദിക്കാറുണ്ടായിരുന്നു; "ഞങ്ങള്‍ മരിച്ച് മണ്ണും എല്ലുമായി മാറിയാല്‍ പിന്നെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?

56:48

أَوَآبَاؤُنَا الْأَوَّلُونَ

ഞങ്ങളുടെ പൂര്‍വ പിതാക്കളും?”

56:49

قُلْ إِنَّ الْأَوَّلِينَ وَالْآخِرِينَ

പറയുക: ഉറപ്പായും മുന്‍ഗാമികളും പിന്‍ഗാമികളും.

56:50

لَمَجْمُوعُونَ إِلَىٰ مِيقَاتِ يَوْمٍ مَّعْلُومٍ

ഒരു നിര്‍ണിത നാളിലെ നിശ്ചിത സമയത്ത് ഒരുമിച്ചു ചേര്‍ക്കപ്പെടുക തന്നെ ചെയ്യും.

56:51

ثُمَّ إِنَّكُمْ أَيُّهَا الضَّالُّونَ الْمُكَذِّبُونَ

പിന്നെ, അല്ലയോ സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,

56:52

لَآكِلُونَ مِن شَجَرٍ مِّن زَقُّومٍ

നിശ്ചയമായും നിങ്ങള്‍ സഖൂം വൃക്ഷത്തില്‍നിന്നാണ് തിന്നേണ്ടി വരിക.

56:53

فَمَالِئُونَ مِنْهَا الْبُطُونَ

അങ്ങനെ നിങ്ങളതുകൊണ്ട് വയറു നിറയ്ക്കും.

56:54

فَشَارِبُونَ عَلَيْهِ مِنَ الْحَمِيمِ

അതിനു മേലെ തിളച്ചുമറിയുന്ന വെള്ളം കുടിക്കുകയും ചെയ്യും.

56:55

فَشَارِبُونَ شُرْبَ الْهِيمِ

ദാഹിച്ചു വലഞ്ഞ ഒട്ടകത്തെപ്പോലെ നിങ്ങളത് മോന്തും.

56:56

هَـٰذَا نُزُلُهُمْ يَوْمَ الدِّينِ

പ്രതിഫല നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരമതായിരിക്കും.

56:57

نَحْنُ خَلَقْنَاكُمْ فَلَوْلَا تُصَدِّقُونَ

നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്?

56:58

أَفَرَأَيْتُم مَّا تُمْنُونَ

നിങ്ങള്‍ സ്രവിക്കുന്ന ശുക്ളത്തെ സംബന്ധിച്ച് ആലോചിച്ചുവോ?

56:59

أَأَنتُمْ تَخْلُقُونَهُ أَمْ نَحْنُ الْخَالِقُونَ

നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്?

56:60

نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ

നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല.

56:61

عَلَىٰ أَن نُّبَدِّلَ أَمْثَالَكُمْ وَنُنشِئَكُمْ فِي مَا لَا تَعْلَمُونَ

നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും.

56:62

وَلَقَدْ عَلِمْتُمُ النَّشْأَةَ الْأُولَىٰ فَلَوْلَا تَذَكَّرُونَ

ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്?

56:63

أَفَرَأَيْتُم مَّا تَحْرُثُونَ

നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവോ?

56:64

أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ

നിങ്ങളാണോ അതിനെ മുളപ്പിക്കുന്നത്? അതോ നാമോ മുളപ്പിക്കുന്നവന്‍?

56:65

لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ തുരുമ്പാക്കി മാറ്റുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ നിരാശയോടെ പറയുമായിരുന്നു:

56:66

إِنَّا لَمُغْرَمُونَ

"ഞങ്ങള്‍ കടക്കെണിയിലായല്ലോ.

56:67

بَلْ نَحْنُ مَحْرُومُونَ

"എന്നല്ല; ഞങ്ങള്‍ ഉപജീവനം വിലക്കപ്പെട്ടവരായിപ്പോയല്ലോ.”

56:68

أَفَرَأَيْتُمُ الْمَاءَ الَّذِي تَشْرَبُونَ

നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെക്കുറിച്ച് ചിന്തിച്ചുവോ?

56:69

أَأَنتُمْ أَنزَلْتُمُوهُ مِنَ الْمُزْنِ أَمْ نَحْنُ الْمُنزِلُونَ

നിങ്ങളാണോ കാര്‍മുകിലില്‍നിന്ന് വെള്ളമിറക്കിയത്? അതോ നാമോ അതിറക്കിയവന്‍!

56:70

لَوْ نَشَاءُ جَعَلْنَاهُ أُجَاجًا فَلَوْلَا تَشْكُرُونَ

നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ ഉപ്പുവെള്ളമാക്കി മാറ്റുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്ത്?

56:71

أَفَرَأَيْتُمُ النَّارَ الَّتِي تُورُونَ

നിങ്ങള്‍ കത്തിക്കുന്ന തീയിനെക്കുറിച്ച് ചിന്തിച്ചുവോ?

56:72

أَأَنتُمْ أَنشَأْتُمْ شَجَرَتَهَا أَمْ نَحْنُ الْمُنشِئُونَ

നിങ്ങളാണോ അതിനുള്ള മരമുണ്ടാക്കിയത്? അതോ നാമോ അത് പടച്ചുണ്ടാക്കിയത്?

56:73

نَحْنُ جَعَلْنَاهَا تَذْكِرَةً وَمَتَاعًا لِّلْمُقْوِينَ

നാമതിനെ ഒരു പാഠമാക്കിയിരിക്കുന്നു. വഴിപോക്കര്‍ക്ക് ജീവിത വിഭവവും.

56:74

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ

അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക.

56:75

فَلَا أُقْسِمُ بِمَوَاقِعِ النُّجُومِ

അല്ല; ഞാനിതാ നക്ഷത്ര സ്ഥാനങ്ങളെക്കൊണ്ട് സത്യം ചെയ്യുന്നു.

56:76

وَإِنَّهُ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ

ഇത് മഹത്തായ ശപഥം തന്നെ; തീര്‍ച്ച. നിങ്ങള്‍ അറിയുന്നുവെങ്കില്‍!

56:77

إِنَّهُ لَقُرْآنٌ كَرِيمٌ

ഉറപ്പായും ഇത് ആദരണീയമായ ഖുര്‍ആന്‍ തന്നെ.

56:78

فِي كِتَابٍ مَّكْنُونٍ

സുരക്ഷിതമായ ഗ്രന്ഥത്തില്‍.

56:79

لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ

വിശുദ്ധരല്ലാത്ത ആര്‍ക്കും ഇതിനെ സ്പര്‍ശിക്കാനാവില്ല.

56:80

تَنزِيلٌ مِّن رَّبِّ الْعَالَمِينَ

മുഴുലോകരുടെയും നാഥനില്‍ നിന്ന് അവതീര്‍ണമായതാണിത്.

56:81

أَفَبِهَـٰذَا الْحَدِيثِ أَنتُم مُّدْهِنُونَ

എന്നിട്ടും ഈ വചനങ്ങളോടാണോ നിങ്ങള്‍ നിസ്സംഗത പുലര്‍ത്തുന്നത്.

56:82

وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ

നിങ്ങളുടെ വിഹിതം അതിനെ കള്ളമാക്കി തള്ളലാണോ?

56:83

فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ

ജീവന്‍ തൊണ്ടക്കുഴിയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് അതിനെ പിടിച്ചു നിര്‍ത്താനാവുന്നില്ല?

56:84

وَأَنتُمْ حِينَئِذٍ تَنظُرُونَ

മരണം വരിക്കുന്നവനെ നിങ്ങള്‍ നോക്കി നില്‍ക്കാറുണ്ടല്ലോ.

56:85

وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لَّا تُبْصِرُونَ

അപ്പോള്‍ നിങ്ങളെക്കാള്‍ അവനോട് ഏറെ അടുത്തവന്‍ നാമാകുന്നു. എന്നാല്‍ നിങ്ങളത് കണ്ടറിയുന്നില്ല.

56:86

فَلَوْلَا إِن كُنتُمْ غَيْرَ مَدِينِينَ

അഥവാ, നിങ്ങള്‍ ദൈവിക നിയമത്തിന് വിധേയരല്ലെങ്കില്‍.

56:87

تَرْجِعُونَهَا إِن كُنتُمْ صَادِقِينَ

നിങ്ങളെന്തുകൊണ്ട് ആ ജീവനെ തിരിച്ചുകൊണ്ടുവരുന്നില്ല. നിങ്ങള്‍ സത്യവാന്മാരെങ്കില്‍!

56:88

فَأَمَّا إِن كَانَ مِنَ الْمُقَرَّبِينَ

മരിക്കുന്നവന്‍ ദൈവസാമീപ്യം സിദ്ധിച്ചവനാണെങ്കില്‍.

56:89

فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ

അവന് അവിടെ ആശ്വാസവും വിശിഷ്ട വിഭവവും അനുഗൃഹീതമായ സ്വര്‍ഗീയാരാമവുമുണ്ടായിരിക്കും.

56:90

وَأَمَّا إِن كَانَ مِنْ أَصْحَابِ الْيَمِينِ

അഥവാ, അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനെങ്കില്‍.

56:91

فَسَلَامٌ لَّكَ مِنْ أَصْحَابِ الْيَمِينِ

“വലതുപക്ഷക്കാരില്‍ പെട്ട നിനക്കു സമാധാനം” എന്ന് സ്വാഗതം ചെയ്യപ്പെടും.

56:92

وَأَمَّا إِن كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ

മറിച്ച്, ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍പെട്ടവനെങ്കിലോ.

56:93

فَنُزُلٌ مِّنْ حَمِيمٍ

അവന്നുണ്ടാവുക തിളച്ചുമറിയുന്ന വെള്ളംകൊണ്ടുള്ള സല്‍ക്കാരമായിരിക്കും.

56:94

وَتَصْلِيَةُ جَحِيمٍ

നരകത്തിലെ കത്തിയെരിയലും.

56:95

إِنَّ هَـٰذَا لَهُوَ حَقُّ الْيَقِينِ

തീര്‍ച്ചയായും ഇതൊക്കെയും സുദൃഢമായ സത്യം തന്നെ.

56:96

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ

അതിനാല്‍ നീ നിന്റെ മഹാനായ നാഥന്റെ നാമം വാഴ്ത്തുക.