Back to Surah List

سورة المعارج

ആരോഹണ പടികൾ

44 -- വചനങ്ങൾ


بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ

70:1

سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ

സംഭവിക്കാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ച് ഒരന്വേഷകന്‍ ആരാഞ്ഞുവല്ലോ.

70:2

لِّلْكَافِرِينَ لَيْسَ لَهُ دَافِعٌ

അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല.

70:3

مِّنَ اللَّهِ ذِي الْمَعَارِجِ

ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്.

70:4

تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ

മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍

70:5

فَاصْبِرْ صَبْرًا جَمِيلًا

അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ.

70:6

إِنَّهُمْ يَرَوْنَهُ بَعِيدًا

അവരത് അകലെയായാണ് കാണുന്നത്.

70:7

وَنَرَاهُ قَرِيبًا

നാമോ അടുത്തായും കാണുന്നു.

70:8

يَوْمَ تَكُونُ السَّمَاءُ كَالْمُهْلِ

അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും.

70:9

وَتَكُونُ الْجِبَالُ كَالْعِهْنِ

മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും.

70:10

وَلَا يَسْأَلُ حَمِيمٌ حَمِيمًا

അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല.

70:11

يُبَصَّرُونَهُمْ ۚ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ

അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ!

70:12

وَصَاحِبَتِهِ وَأَخِيهِ

സഹധര്‍മിണിയെയും സഹോദരനെയും നല്‍കിയാലോ!

70:13

وَفَصِيلَتِهِ الَّتِي تُؤْوِيهِ

തനിക്ക് അഭയമേകിപ്പോന്ന കുടുംബത്തെയും.

70:14

وَمَن فِي الْأَرْضِ جَمِيعًا ثُمَّ يُنجِيهِ

ഭൂമിയിലുള്ള മറ്റെല്ലാറ്റിനെയും. അങ്ങനെ താന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍!

70:15

كَلَّا ۖ إِنَّهَا لَظَىٰ

വേണ്ട! അത് കത്തിക്കാളുന്ന നരകത്തീയാണ്.

70:16

نَزَّاعَةً لِّلشَّوَىٰ

തൊലി ഉരിച്ചു കളയുന്ന തീ!

70:17

تَدْعُو مَنْ أَدْبَرَ وَتَوَلَّىٰ

സത്യത്തോട് പുറം തിരിയുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും.

70:18

وَجَمَعَ فَأَوْعَىٰ

ധനം ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും.

70:19

إِنَّ الْإِنسَانَ خُلِقَ هَلُوعًا

മനുഷ്യന്‍ ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്.

70:20

إِذَا مَسَّهُ الشَّرُّ جَزُوعًا

വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളം കാട്ടും.

70:21

وَإِذَا مَسَّهُ الْخَيْرُ مَنُوعًا

നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടിവെക്കും.

70:22

إِلَّا الْمُصَلِّينَ

നമസ്കരിക്കുന്നവരൊഴികെ.

70:23

الَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَائِمُونَ

അവര്‍ നമസ്കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരാണ്.

70:24

وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ

അവരുടെ ധനത്തില്‍ നിര്‍ണിതമായ അവകാശമുണ്ട് --

70:25

لِّلسَّائِلِ وَالْمَحْرُومِ

ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു വകയില്ലാത്തവര്‍ക്കും.

70:26

وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ

വിധിദിനം സത്യമാണെന്ന് അംഗീകരിക്കുന്നവരാണവര്‍.

70:27

وَالَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ

തങ്ങളുടെ നാഥന്റെ ശിക്ഷയെ പേടിക്കുന്നവരും.

70:28

إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ

അവരുടെ നാഥന്റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരാകാവതല്ല; തീര്‍ച്ച.

70:29

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ

അവര്‍ തങ്ങളുടെ സദാചാരനിഷ്ഠ സംരക്ഷിച്ചു പോരുന്നവരാണ്.

70:30

إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ

തങ്ങളുടെ ഭാര്യമാരിലോ അധീനതയിലുള്ളവരിലോ ഒഴികെ. ഇവരുമായി ബന്ധപ്പെടുന്നത് ആക്ഷേപാര്‍ഹമല്ല.

70:31

فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَـٰئِكَ هُمُ الْعَادُونَ

എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവരാരോ അവരത്രെ അതിക്രമികള്‍.

70:32

وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ

തങ്ങളുടെ വശമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ സംരക്ഷിക്കുന്നവരും കരാര്‍ പാലിക്കുന്നവരുമാണവര്‍.

70:33

وَالَّذِينَ هُم بِشَهَادَاتِهِمْ قَائِمُونَ

തങ്ങളുടെ സാക്ഷ്യങ്ങള്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുന്നവരും.

70:34

وَالَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ

നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും.

70:35

أُولَـٰئِكَ فِي جَنَّاتٍ مُّكْرَمُونَ

അവര്‍ സ്വര്‍ഗത്തില്‍ അത്യധികം ആദരിക്കപ്പെടുന്നവരായിരിക്കും.

70:36

فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ

ഈ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? നിന്റെ നേരെ പാഞ്ഞുവരികയാണല്ലോ അവര്‍.

70:37

عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ

ഇടത്തുനിന്നും വലത്തുനിന്നും കൂട്ടം കൂട്ടമായി.

70:38

أَيَطْمَعُ كُلُّ امْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ

അവരോരോരുത്തരും താന്‍ അനുഗൃഹീത സ്വര്‍ഗത്തില്‍ കടക്കുമെന്ന് കൊതിക്കുകയാണോ?

70:39

كَلَّا ۖ إِنَّا خَلَقْنَاهُم مِّمَّا يَعْلَمُونَ

ഒരിക്കലുമില്ല! അവര്‍ക്കുതന്നെ നന്നായറിയാവുന്ന വസ്തുവില്‍ നിന്നാണ് നാമവരെ പടച്ചത്.

70:40

فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ

വേണ്ട, ഉദയാസ്തമയ സ്ഥാനങ്ങളുടെ നാഥന്റെ പേരില്‍ ഞാനിതാ സത്യം ചെയ്യുന്നു. നിസ്സംശയം നാം കഴിവുറ്റവനാണ്.

70:41

عَلَىٰ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ

അവരുടെ സ്ഥാനത്ത് അവരെക്കാള്‍ ഉത്തമമായ ജനതയെ കൊണ്ടുവരാന്‍ ; നമ്മെ ആരും മറികടക്കുകയില്ല.

70:42

فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّىٰ يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ

അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീതു നല്‍കപ്പെട്ട ദിനം വരുംവരെ അവര്‍ തങ്ങളുടെ തോന്നിവാസങ്ങളിലും ദുര്‍വൃത്തികളിലും മുഴുകി കഴിയട്ടെ.

70:43

يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ

അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്ന് പുറപ്പെട്ട് ഓടിയണയുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് ഓടിയൊഴുകുന്ന പോലെ.

70:44

خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ

കണ്ണുകള്‍ താണുപോയ അവസ്ഥയിലായിരിക്കും അന്നവര്‍. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിനം അതത്രെ.