Back to Surah List

سورة النبأ

വാർത്തകൾ

40 -- വചനങ്ങൾ


بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ

78:1

عَمَّ يَتَسَاءَلُونَ

ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്?

78:2

عَنِ النَّبَإِ الْعَظِيمِ

അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ.

78:3

الَّذِي هُمْ فِيهِ مُخْتَلِفُونَ

അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്.

78:4

كَلَّا سَيَعْلَمُونَ

വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും.

78:5

ثُمَّ كَلَّا سَيَعْلَمُونَ

വീണ്ടും വേണ്ട; ഉറപ്പായും അവരറിയും.

78:6

أَلَمْ نَجْعَلِ الْأَرْضَ مِهَادًا

ഭൂമിയെ നാം മെത്തയാക്കിയില്ലേ?

78:7

وَالْجِبَالَ أَوْتَادًا

മലകളെ ആണികളും?

78:8

وَخَلَقْنَاكُمْ أَزْوَاجًا

നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു.

78:9

وَجَعَلْنَا نَوْمَكُمْ سُبَاتًا

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി.

78:10

وَجَعَلْنَا اللَّيْلَ لِبَاسًا

രാവിനെ വസ്ത്രമാക്കി.

78:11

وَجَعَلْنَا النَّهَارَ مَعَاشًا

പകലിനെ ജീവിതവേളയാക്കി.

78:12

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا

നിങ്ങള്‍ക്കു മേലെ ഭദ്രമായ ഏഴാകാശങ്ങളെ നാം നിര്‍മിച്ചു.

78:13

وَجَعَلْنَا سِرَاجًا وَهَّاجًا

കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു.

78:14

وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا

കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി.

78:15

لِّنُخْرِجَ بِهِ حَبًّا وَنَبَاتًا

അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍.

78:16

وَجَنَّاتٍ أَلْفَافًا

ഇടതൂര്‍ന്ന തോട്ടങ്ങളും.

78:17

إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا

നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്.

78:18

يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا

കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും.

78:19

وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا

ആകാശം തുറക്കപ്പെടും. അത് അനേകം കവാടങ്ങളായിത്തീരും.

78:20

وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا

പര്‍വതങ്ങള്‍ ഇളകി നീങ്ങും. അവ മരീചികയാകും.

78:21

إِنَّ جَهَنَّمَ كَانَتْ مِرْصَادًا

നിശ്ചയമായും നരകത്തീ പതിസ്ഥലമാണ്.

78:22

لِّلطَّاغِينَ مَآبًا

അതിക്രമികളുടെ സങ്കേതം.

78:23

لَّابِثِينَ فِيهَا أَحْقَابًا

അവരതില്‍ യുഗങ്ങളോളം വസിക്കും.

78:24

لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا

കുളിരോ കുടിനീരോ അവരവിടെ അനുഭവിക്കുകയില്ല.

78:25

إِلَّا حَمِيمًا وَغَسَّاقًا

തിളക്കുന്ന വെള്ളവും ചലവുമല്ലാതെ.

78:26

جَزَاءً وِفَاقًا

അര്‍ഹിക്കുന്ന പ്രതിഫലം.

78:27

إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا

തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല.

78:28

وَكَذَّبُوا بِآيَاتِنَا كِذَّابًا

നമ്മുടെ താക്കീതുകളെ അവര്‍ അപ്പാടെ കള്ളമാക്കി തള്ളി.

78:29

وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا

എല്ലാ കാര്യവും നാം കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

78:30

فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا

അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല.

78:31

إِنَّ لِلْمُتَّقِينَ مَفَازًا

ഭക്തന്മാര്‍ക്ക് വിജയം ഉറപ്പ്.

78:32

حَدَائِقَ وَأَعْنَابًا

അവര്‍ക്ക് സ്വര്‍ഗത്തോപ്പുകളും മുന്തിരിക്കുലകളുമുണ്ട്.

78:33

وَكَوَاعِبَ أَتْرَابًا

തുടുത്ത മാറിടമുള്ള തുല്യവയസ്കരായ തരുണികളും.

78:34

وَكَأْسًا دِهَاقًا

നിറഞ്ഞ കോപ്പകളും.

78:35

لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا

അവരവിടെ പൊയ്മൊഴികളോ വിടുവാക്കുകളോ കേള്‍ക്കുകയില്ല.

78:36

جَزَاءً مِّن رَّبِّكَ عَطَاءً حِسَابًا

നിന്റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം.

78:37

رَّبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرَّحْمَـٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا

അവന്‍, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി നേരില്‍ സംഭാഷണം നടത്താനാര്‍ക്കുമാവില്ല.

78:38

يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَـٰنُ وَقَالَ صَوَابًا

ജിബ്രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല; കരുണാനിധിയായ നാഥന്‍ അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ.

78:39

ذَٰلِكَ الْيَوْمُ الْحَقُّ ۖ فَمَن شَاءَ اتَّخَذَ إِلَىٰ رَبِّهِ مَآبًا

അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ.

78:40

إِنَّا أَنذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا

ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും: "ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ.”