Quran in Malayalam
29 വചനങ്ങൾ
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ إِذَا الشَّمْسُ كُوِّرَتْ
സൂര്യനെ ചുറ്റിപ്പൊതിയുമ്പോള്‍,
وَإِذَا النُّجُومُ انكَدَرَتْ
നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുമ്പോള്‍,
وَإِذَا الْجِبَالُ سُيِّرَتْ
പര്‍വതങ്ങള്‍ ചലിച്ചു നീങ്ങുമ്പോള്‍,
وَإِذَا الْعِشَارُ عُطِّلَتْ
പൂര്‍ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും ഉപേക്ഷിക്കപ്പെടുമ്പോള്‍,
وَإِذَا الْوُحُوشُ حُشِرَتْ
വന്യമൃഗങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍
وَإِذَا الْبِحَارُ سُجِّرَتْ
കടലുകള്‍ കത്തിപ്പടരുമ്പോള്‍,
وَإِذَا النُّفُوسُ زُوِّجَتْ
ആത്മാക്കള്‍ ഇണങ്ങിച്ചേരുമ്പോള്‍,
وَإِذَا الْمَوْءُودَةُ سُئِلَتْ
കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍.
بِأَيِّ ذَنبٍ قُتِلَتْ
ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്.
وَإِذَا الصُّحُفُ نُشِرَتْ
കര്‍മ പുസ്തകത്തിലെ താളുകള്‍ നിവര്‍ത്തുമ്പോള്‍.
وَإِذَا السَّمَاءُ كُشِطَتْ
ആകാശത്തിന്റെ ആവരണം അഴിച്ചുമാറ്റുമ്പോള്‍.
وَإِذَا الْجَحِيمُ سُعِّرَتْ
നരകത്തീ ആളിക്കത്തുമ്പോള്‍.
وَإِذَا الْجَنَّةُ أُزْلِفَتْ
സ്വര്‍ഗം അരികെ കൊണ്ടുവരുമ്പോള്‍.
عَلِمَتْ نَفْسٌ مَّا أَحْضَرَتْ
അന്ന് ഓരോരുത്തനും താന്‍ എന്തുമായാണ് എത്തിയതെന്നറിയും.
فَلَا أُقْسِمُ بِالْخُنَّسِ
പിന്‍വാങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി.
الْجَوَارِ الْكُنَّسِ
അവ മുന്നോട്ടു സഞ്ചരിക്കുന്നവയും പിന്നീട് അപ്രത്യക്ഷമാകുന്നവയുമത്രെ.
وَاللَّيْلِ إِذَا عَسْعَسَ
വിടപറയുന്ന രാവ് സാക്ഷി.
وَالصُّبْحِ إِذَا تَنَفَّسَ
വിടര്‍ന്നുവരുന്ന പ്രഭാതം സാക്ഷി.
إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
ഉറപ്പായും ഇത് ആദരണീയനായ ഒരു ദൂതന്റെ വചനം തന്നെ.
ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ
പ്രബലനും സിംഹാസനത്തിന്റെ ഉടമയുടെ അടുത്ത് ഉന്നത സ്ഥാനമുള്ളവനുമാണദ്ദേഹം.
مُّطَاعٍ ثَمَّ أَمِينٍ
അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമാണ്.
وَمَا صَاحِبُكُم بِمَجْنُونٍ
നിങ്ങളുടെ കൂട്ടുകാരന്‍ ഭ്രാന്തനല്ല.
وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ
ഉറപ്പായും അദ്ദേഹം ജിബ്രീലിനെ തെളിഞ്ഞ ചക്രവാളത്തില്‍ വെച്ചു കണ്ടിട്ടുണ്ട്.
وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ
അദ്ദേഹം അദൃശ്യവാര്‍ത്തകളുടെ കാര്യത്തില്‍ പിശുക്ക് കാട്ടുന്നവനല്ല.
وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ
ഇത് ശപിക്കപ്പെട്ട പിശാചിന്റെ വചനവുമല്ല.
فَأَيْنَ تَذْهَبُونَ
എന്നിട്ടും നിങ്ങളെങ്ങോട്ടാണു പോയിക്കൊണ്ടിരിക്കുന്നത്.
إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ
ഇത് ലോകര്‍ക്കാകെയുള്ള ഉദ്ബോധനമല്ലാതൊന്നുമല്ല;
لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ
നിങ്ങളില്‍ നേര്‍വഴിയില്‍ നടക്കാനാഗ്രഹിക്കുന്നവര്‍ക്ക്.
وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّهُ رَبُّ الْعَالَمِينَ
എന്നാല്‍ മുഴുലോകരുടെയും നാഥനായ അല്ലാഹു ഇഛിക്കുന്നതല്ലാതൊന്നും നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവില്ല.